"ലിയോ ദുഷ്ടതക്ക് കരുണ കൊണ്ട് മറുപടി കൊടുക്കുന്നതാണ് ഏറ്റവും കഠിനമായ ശിക്ഷ."
"ഫ്രാൻസിസ് എന്ന വ്യക്തിയെ ചവിട്ടി മെതിക്കാൻ നിനക്ക് കഴിയുമോ. അവനെ നാണം കെടുത്താൻ നിനക്ക് കഴിയുമോ. നമ്മെ അകറ്റുന്നത് അവനാണ്. അവനെ തകർക്കണം. നീ അവിടെ ന്രത്തം ചെയ്തു തിമിർക്കുമ്പോൾ കുട്ടികൾ ഓടിയെത്തി നിന്നെ കല്ലെറിയുന്നു. സുന്ദരികളായ സ്ത്രീകൾ വാ പൊത്തി കളിയാക്കി ചിരിക്കും.
അപ്പോൾ ഏറു കൊണ്ട് രക്തം ഒലിക്കുന്ന ദേഹത്തോടെ നിന്ന്, ഒരു ജേതാവിനെ പോലെ നീ വിളിച്ചു പറയണം "ഒരു കല്ലെറിയുന്നവന് ഒരു ദൈവാനുഗ്രഹം, രണ്ടു കല്ലെറിയുന്നവന് രണ്ടു ദൈവാനുഗ്രഹം."
"കല്ലുകളിൽ അള്ളിപ്പിടിച്ചു മുട്ടുകാലിൽ ഇഴഞ്ഞു കരക്ക് കയറിയപ്പോൾ കിഴക്കു പൂ പുഞ്ചിരിയുമായി സൂര്യൻ."
"കർത്താവേ, പറുദീസാ മോഹിച്ചാണു ഞാൻ അങ്ങയെ സ്നേഹിക്കുന്നതെങ്കിൽ മാലാഖയെ വിട്ടു അതിന്റെ വാതിലടപ്പിക്കുക. നരകത്തെ പേടിച്ചാണ് ഞാൻ അങ്ങയെ സ്നേഹിക്കുന്നതെങ്കിൽ , എന്നെ ആ നിത്യാഗ്നിയിലേക്കു എറിഞ്ഞേക്കുകാ.."
"പ്രാർത്ഥന വളരെ സാവകാശമേ അത്ഭുതം പ്രവർത്തിക്കൂ."
"പോർസൂങ്കായിൽ നിന്ന് സാൻ ധാമിയാനോയിലേക്കുള്ള വഴിയിൽ ധവള പുഷ്പങ്ങൾ വിരിയുന്ന കാലത്തു ഞാൻ വരും."
"പ്രിയ സഹോദരിമാരെ നിങ്ങളെ കാണുമ്പോൾ എന്റെ മനസ്സ് ആകുലമാകുന്നു. പുരുഷന്മാരോടെന്നതിനേക്കാൾ നിങ്ങളോടാണ് എനിക്ക് ദയാവായ്പു. ഉത്ക്കണ്ഠയും നിങ്ങളെ കുറിച്ചാണ്. നിങ്ങൾ സ്ത്രീകൾ, ലോകത്തിന്റെ വിഭ്രാത്മക സൗന്ദര്യത്തിൽ എളുപ്പം വീണു പോകുന്നതാണ് സ്ത്രീ ഹ്രദയം. സുന്ദര വസ്തുക്കളെ കൗതകത്തോടെ വീക്ഷിക്കുന്നവരാണ് നിങ്ങൾ. പൂക്കൾ, കുഞ്ഞുങ്ങൾ, പുരുഷന്മാർ , പട്ടും , പൊന്നും, പരിമളവും, എന്റെ ദൈവമേ, എല്ലാം നിങ്ങൾക്ക് പ്രലോഭനകാരികൾ. ഇവയിൽ നിന്ന് എത്ര സ്ത്രീകൾക്ക് രക്ഷ പെടാൻ കഴിയും."
"പോയി വചനം പ്രസംഗിക്കുക. പ്രവർത്തി കൊണ്ടും ജീവിതം കൊണ്ടുമുള്ള പ്രസംഗത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. പ്രസംഗത്തിനും ഉപരിയാണ് നിശബ്ദത. "
"ബല പ്രയോഗമില്ലാത്ത ശക്തി. വീഞ്ഞ് കുടിക്കാതുള്ള ലഹരി. മരണമില്ലാത്ത ജീവിതം. "
"മനുഷ്യന്റെ ധിക്കാരത്തിനു കയ്യും കണക്കുമില്ല. അങ്ങനെയാണ് ദൈവം അതിനെ സ്രഷ്ടിച്ചു വിട്ടത്, എന്തിനാണെന്നോ. ദൈവത്തെ എതിർക്കാൻ , ചോദ്യം ചെയ്യാൻ, ദൈവത്തിന്റെ ഉറക്കം കെടുത്താൻ."
"പ്രിയ മക്കളെ, ദാരിദ്ര്യം, സ്നേഹം, ബ്രഹ്മചര്യം, അനുസരണം , ദൈവത്തിന്റെ ഈ മഹാ പുത്രിമാർ നാല് പേരും എപ്പോഴും നിങ്ങളുടെ അടുത്തുണ്ടെന്ന കാര്യം മറക്കരുത്. ഓരോ വിനാഴികയും അന്ത്യ വിനാഴികയാണെന്നു കരുതി തയ്യാറായിരിക്കണം നിങ്ങൾ."
"ദൈവത്തിൽ അല്ലാതെ മനുഷ്യരിൽ ഒരിക്കലും വിശ്വാസമർപ്പിക്കരുത്. ശരീരം ദുര്ബലമാവുകയും മരണം സമീപിക്കുകയും ചെയ്യുമ്പോൾ വീട്ടുകാര്യങ്ങൾ ക്രമപ്പെടുത്തി വക്കാൻ വീട്ടുകാർ പറയും. ഭാര്യയും മക്കളുമൊക്കെ ചുറ്റും നിന്ന് കരയുന്നതായി ഭാവിക്കും, സ്വത്തുൾപ്പെടെ എല്ലാം നിങ്ങളെ ഭരമേൽപിച്ചിരിക്കുന്നു എന്ന് പറയുന്ന നിമിഷം അന്ത്യ കൂദാശ നൽകാൻ അവർ അച്ഛനെ വരുത്തും.
ചെയ്ത പാപങ്ങൾക്ക് പരിഹാരം ചെയ്യുന്നില്ലേ എന്ന് അദ്ദേഹം ചോദിക്കും. ഉണ്ടെന്നു മറുപടി: അന്യായമായി സമ്പാദിച്ചത് തിരിച്ചു കൊടുക്കുന്നുണ്ടോ എന്ന് ചോദിക്കുമ്പോൾ, അതിനി വയ്യ, എല്ലാം വീട്ടുകാർക്ക് എഴുതി വച്ചാലോ എന്ന് മാത്രമേ പറയാൻ കഴിയൂ. പെട്ടെന്ന് നാവു തളരും. ഒന്നും മിണ്ടാൻ വയ്യെന്നാവും. പാപത്തിനു പരിഹാരം ചെയ്യാനാവാതെ അയാൾ മരിക്കും. പിശാച് അയാളെ നരകത്തിലേക്ക് വലിച്ചിഴക്കും. അയാളുടെ സമ്പാദ്യമെല്ലാം അതോടെ വ്യര്ഥമായി.
ഉടൻ തന്നെ കുടുംബക്കാർ എല്ലാം പങ്കിട്ടെടുക്കുകയും, നമുക്ക് വേണ്ടി കുറച്ചു കൂടി സമ്പാദിക്കാൻ ഇയ്യാൾക്ക് വയ്യായിരുന്നോ എന്ന് പിറുപിറുക്കുകയും ചെയ്യും. ഇയ്യാളുടെ എല്ലു കൂടി തീയിൽ വെന്തു തീരട്ടെ എന്ന് അവർ പ്രാകും."
"ചെകുത്താൻ രക്ത ദാഹി ആണെങ്കിലും , അധരത്തിൽ സ്നേഹ ചുംബനം ലഭിച്ചാൽ, ഇനിയും ദൈവ ദൂതനായെന്നിരിക്കും"
"ധന മോഹമില്ലാത്തവനാരോ അവനാണ് ധനികൻ. ധനികനായിട്ടും പിന്നെയും ധനത്തിന്റെ പുറകെ ഓടുന്നവനത്രെ ദരിദ്രൻ."